ഒരിലയുടെ
ഇരുവശങ്ങളായിരുന്നുകൊണ്ട്
രണ്ട് വസന്തങ്ങൾ
സ്വപ്നം കാണുന്നവരാണ് നാം.
ഓരോ വശവും ഓരോ ഇടതൂർന്ന
വനമെന്നു മുഴങ്ങുന്നു.
അതുകൊണ്ടുതന്നെ ഒരു വശവും ഇതുവരെ
മറുവശം കണ്ടിട്ടില്ല.
ഇലയുതിരും കാലത്ത് നിറംമങ്ങി കൊഴിയുമെന്നോർക്കാതെ
വിത്തിനെക്കാൾ മുളയെ സ്വപ്നം കാണുന്നവർ.
കരിയിലകൾ ഇതുവരെ
ചരിത്രമെഴുതിയിട്ടില്ല.
No comments:
Post a Comment